അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Tuesday 30 August 2011

സ്വരം

കാര്യമുണ്ടെന്നറിഞ്ഞു
എനിക്കന്യമായതെന്തോ  പറയാനെന്നു തോന്നി 
ചിന്തിക്കാന്‍ നിന്നില്ല
ഒരു തിടുക്കമായിരുന്നു .
സ്വരമല്‍പ്പം കടുതത്തെ എന്നെ പേടിപ്പിച്ചു
നിനക്കാത്ത നേരത്ത് വന്ന ഫോണ്‍ കാളിനേം
ഓര്‍ത്തോര്‍ത്തു നീങ്ങിത്തുടങ്ങി .
ഇരുട്ടിതുടങ്ങുമാ നേരത്ത് തിരി നീട്ടി വന്നനുജതിയെ നോക്കിയില്ല്യ ;
പറന്നങ്ങ്  ഗള്‍ഫിലോ ഫ്രാന്സിലോ പോകാനെന്നു തോന്നും
 വീണ്ടും ചിലച്ചാ മൊബൈല്‍ ഫോണ്‍
'ദാ വരുന്നെന്നും' പറഞ്ഞപ്പ വച്ചു.
ഇറങ്ങിയെത്തി ,
ആസ്പത്രിയില്‍ ചിന്നി മിന്നുന്ന വിളക്കിന്റെടെന്നു ഓടിപ്പിടച്ചങ്ങു വന്നെത്തി
എന്തന്നാരായാന്‍ തോന്നിയില്ല്യ ,മനസ്സ് സമ്മതിചില്ല്യ ,
  അല്ല ധൈര്യല്ല്യ, കൂടെ ചെന്നു.
എങ്ങോ ഞെരങ്ങി തീര്‍ന്നെന്നു കരുതിയ രാഗം തിമര്‍ത്തു പാടി
 രോഗത്തിന്‍ പിടിവള്ളി പൊട്ടിച്ചിങ്ങുവന്നൊരു മാലാഘ
തീര്‍ത്തൊരു നേരമോ നെഞ്ഞിടിപ്പോടെ കടന്നു പോയത് .........

കഴിയുമോ ?????????

ജനിച്ചു , പഠിച്ചു , ഉദ്യോഗം വരിച്ചു .ആര്‍ക്കോ ആര്‍ത്തിയോടെ തിന്നാനുള്ളതാണ്  തന്റെ ജീവിതം എന്നറിഞ്ഞുതുടങ്ങിയപ്പോഴേ അവളുടെ ചിന്തകള്‍ മാറിമറിഞ്ഞു. തിളച്ചു വന്നിരുന്ന പ്രേമം പോലും തണുത്തുറഞ്ഞു. അതിലൂടെ തികച്ചും വൈകാരികമായ മാറ്റമാണ് അവളിലുണ്ടായതെന്നു തിരിച്ചറിയാന്‍ ആരും മിനക്കെട്ടില്ല. അല്ല അതിലവര്‍ സന്തോഷിക്കുകയുണ്ടായി. മറ്റൊരവസരത്തില്‍ വിവാഹമേ വേണ്ടെന്നു പറഞ്ഞ അവള്‍ക്കു മുന്‍പില്‍ അവര്‍ വാളെടുത്തു . മാന്കൊടി തളിര്‍ത്തു , വളര്‍ന്നു, പൂത്ത്‌ കണ്ണിമാങ്ങയായി, വളര്‍ന്നു, മഞ്ഞച്ചു പാകമോത്താല്‍,രുചിക്കാനായ്‌, നല്ലത് നോക്കിയെടുക്കും. കയ്ക്കും വരെ കടിച്ചും കുടിച്ചും മോഹം തീര്‍ക്കും അവസാനം ഒരു മുളയും ദാനം ചെയ്തു മുക്കിലെക്കെറി യും . നന്നായി സ്വപ്നം കാണാറുണ്ടായിരുന്ന   അവള്‍ക്ക് സ്വപ്നങ്ങള്‍ക്ക് ക്ഷാമം സിദ്ധിച്ചു . ഈ ഭൂലോകത്തില്‍ നിന്നു രക്ഷപെടാന്‍ അവള്‍ ഒരു മാര്‍ഗം ചിന്തിക്കുന്നു.ഒരു വഴി തുറന്നു കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ ???